Jan 31, 2008

ആതംങ്കവാദി , ദേശ് സ്നേഹി

കാക്ക കൂട്‌
കമഴ്‌ത്തി വെച്ചതുപോലൊരു
തലപ്പാവ്‌
ആലിന്‍ വേരു പോലെ
നീളുന്ന താടി രോമങ്ങള്‍
തലയെ ഹൈപര്‍ ലിങ്കാക്കി
കഴുത്തിനെ ചുറ്റിയൊരു
നീല ഷാള്‍
വിന്റര്‍ കോട്ടിനെ
തുളക്കുന്ന
തണുത്ത കാറ്റിനോട്‌
പോരാടുമ്പോള്‍
പ്രായം ചതിക്കുന്ന
ദൃഢമായ മാറിടം
കുളിരുന്ന കാറ്റ്‌
മര്‍ദ്ദിച്ച്‌ ചുവപ്പിച്ച
മുഖം

"ഫജ്‌ര്‍ സ്വല"* ക്കെത്തുന്ന
റഫ്ദാര്‍ ദ മുഖം മറക്കില്ല

തൊപ്പിയും താടിയും
പൈജാമക്കുമേല്‍
ഉയര്‍ന്നു കാണുന്ന
വടിയും
ജന്മദേശവും
ആരുടെയെങ്കിലും
ചിന്തകളിലെ ജീവിതത്തിന്റെ
സ്വസ്ഥ്യം കെടുത്തിയെങ്കിലോ?

*****

ഒരു റപ്‌ ഗിഫ്റ്റായി
തന്ന
ഡയറിയിലെ
ലോക ഭൂപടത്തില്‍
കാശ്മീരിനൊരു
നിറഭേദം
"കീറി കളഞ്ഞില്ലേ ഈ ഭൂപടം"
എന്ന് അവധിയിലെത്തിയപ്പോള്‍
ഉപ്പ,

ആ എയര്‍ പോര്‍ട്ടില്‍
നിന്നാരെങ്കിലും
കണ്ടിരുന്നെങ്കില്‍...
നമ്മുടെ ആള്‍ക്കാരില്‍
നിന്നാവുമ്പോല്‍
വിശേഷിച്ചും.....


*ഫജ്‌ര്‍ സ്വല (സുബ്‌ഹി)-പ്രഭാത നമസ്കാരം

Jan 15, 2008

ഉപ്പ






ഇവന്‍ റസീന്‍,
ഇക്കയുടെ പുത്രനായി ഞങ്ങളുടെ കുടുംബത്തില്‍ കൂടിയിട്ട്‌ നാലുമാസമേ ആയുള്ളൂ,ഞാനും ഇക്കയും ആദ്യം കാണുന്നത്‌ കഴിഞ്ഞ ആഴ്ച ഇവന്‍ ജിദ്ദയിലെത്തുമ്പോഴും,

എന്നെ കാണുമ്പോഴൊക്കെ അലസമായി നോക്കുന്ന ഇവന്‍ അവന്റെ ഉപ്പയെ കാണുമ്പോഴേക്കും കണ്ണുകളുടെ ആഴങ്ങളില്‍ സ്നേഹത്തിന്റെ തിരി കത്തിക്കുന്നു,പുഞ്ചിരിക്കുന്നു, കൈ കാലുകള്‍ കൊണ്ട്‌ ആവേശം പ്രകടിപ്പിക്കുന്നു. എനിക്ക്‌ മനസ്സിലായിട്ടില്ല ഈ തിരിച്ചറിവിനെ,,,,

ഒരു പക്ഷേ ഉമ്മയുടെ സ്നേഹ പാത്രത്തില്‍ ഇരിക്കുമ്പോള്‍ ഉമ്മയെ കുസൃതി മര്‍ദ്ധനങ്ങളിലൂടെ സ്നേഹത്തിന്‍ വേദന നല്‍കുമ്പോല്‍ അവര്‍ അവന്റെ ഉപ്പയെ കുറിച്ച്‌ കഥകള്‍ പറഞ്ഞിരിക്കാം, അപ്പോള്‍ സ്നേഹത്തിന്റെ ഒരു മാലാഖ അവന്റെ ഹൃദയത്തില്‍ ഉപ്പയുടെ ചിത്രം വരഞ്ഞിരിക്കാം
വാശി പിടിക്കുന്ന രത്രികളില്‍ വാത്സാല്യാമൃതം മാറില്‍ നിന്ന് ചുണ്ടില്‍ ചുരത്തി താരങ്ങളുടേയും അമ്പിളി മാമന്റേയും പുത്തന്‍ കാഴ്ചകള്‍ കാണിക്കുമ്പോഴെക്ക്‌ ഉപ്പയെ കുറിച്ചു അഞ്ജാതമാം എതോ ഭാഷയില്‍ ഹൃദത്തിലേക്ക്‌ അവര്‍ പടര്‍ത്തിയിരിക്കാം..


മനസ്സില്‍ കോറിയിട്ടിരിക്കുന്ന ഈ ചിത്രങ്ങളെ കാണുമ്പോഴേ അവന്‍ തിരിച്ചറിയുന്നുണ്ടാവാം
അവന്‍ ഈ ഉത്സാഹങ്ങള്‍ കൊണ്ട്‌ എന്നെ ഉമ്മയുടേയും ഉപ്പയുടെയും സ്നേഹത്തെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു

Jan 13, 2008

വെറുതെ കാണുന്നതും തോന്നുന്നതും

ഇന്നലെ വെള്ളിയാഴ്ചയിലെ ഒഴിവു ദിനത്തില്‍

പൊഴിഞ്ഞു കൊണ്ടേയിരിക്കുന്ന
ഭീതി ജനിപ്പിക്കാത്ത ഒരു മഴ
ശരീരത്തിനു നല്ല പനി കുളിര്‌

നാവില്‍ നിന്ന് നഷ്ട്മാകുന്ന
വാക്കുകള്‍ ചെവികളിലേക്കും
പേനയില്‍ നിന്നു വീണു പോയ
അക്ഷരങ്ങള്‍ കണ്ണുകളിലേക്കും
എത്തപ്പ്പ്പെടുന്നില്ലേ എന്നൊരു
രോഗാതുരമായേക്കാവുന്ന സംശയം

കാഴ്ചകളുടേയും
കേള്‍വികളുടേയും
പടരല്‍ ചിന്തകളൊളം
എത്തുന്നില്ലേ എന്നൊരു ശങ്ക...

മഴ കാണാന്‍ തുറന്നിട്ട
ജാലകത്തില്‍ കൂടി
മൂക്കിന്‍ തുമ്പത്ത്‌
ഒരു തുള്ളി തണുത്ത ഓര്‍മ

പിച്ച വെക്കാനെണീറ്റതും
വീണു പോയ മുന്‍ ഫ്ലാറ്റിലെ
ഫിലിപ്പിനോ കൊച്ച്‌

വീണു കൊണ്ടേയിരുന്നിട്ടും
പിന്നേം പിന്നേം പറക്കാന്‍
ശ്രമിക്കുന്ന അടുത്ത ടെറസ്സിലെ
ഡിഷ്‌ ആന്റിനക്കു കീഴെ
കൂടു വെച്ച പേരറിയാകിളിയുടെ കുഞ്ഞ്‌

കിച്ചണിന്റെ അടക്കാന് ‍മറന്ന
കിളി വാതിലില്
‍റെഡ്‌ സ്ലീവ്‌ലെസ്സ്‌ ഗൌണില്
‍ധൃതിപ്പെട്ടെന്തൊ
ചെയ്യുന്നമിസിരി പെണ്ണ്
‍അവളുടെ ഒച്ചയെടുക്കുന്ന
കൊച്ചുങ്ങള്‍
ടൊയ്‌ലറ്റ്‌ കിളിവാതിലിലൂടെ
നേര്‍ രേഖയില്‍ കിട്ടുന്ന
ചുവപ്പും വെളുപ്പും ശബ്ദമാനവുമായ
ആ സമൃദ്ധകാഴ്ചയുടെ
ആസ്വാദകനായി എന്റെ ഫ്ലാറ്റിനെ
പങ്കിടുന്ന സുഹൃത്ത്‌
.
അന്നേരം അടക്കാന്‍
മറന്നു പോയ ഒരുവിന്‍ഡോയിലൂടെ
ലാപൂടെ കവിതയിലെ
ഒരു
വിരസത

കമ്പ്യൂട്ടര്‍ സ്ക്രീനിറങ്ങി
എന്റെ റൂമിലിടം പിടിച്ചു