സനാതനന്റെ ഈ കവിതയാണ് സ്വാറ്ത്ഥം എന്ന വാക്കിനനെ കുറിച്ച് ചിന്തിപ്പിച്ചത്. ചില കവിതകളങ്ങനെയാണ് നമ്മുടെ ബോധത്തില് പൊടിപിടിച്ച് കിടക്കുന്ന ചില വാക്കുകളുടെ അറ്ത്ഥത്തെ കുറിച്ചും അതിന്റെ വിശാലമായ നിറ്വചനങ്ങളെ കുറിച്ചും ജീവിതത്തില് അതിന്റെ സ്വാധീനത്തെ കുറിച്ചുമൊക്കെ ഓറ്മ്മിപ്പിച്ചേക്കും
സ്വാറ്ത്ഥം എന്ന വാക്കിനു തന്കര്യം അതിന് മേലുള്ള ശ്രദ്ധ എന്ന് വ്യാഖ്യാനം നല്‌കാം.
സനാതനന്റെ ഈ കവിതയില് വൈരുധ്യാതമകമെന്ന് തൊന്നുന്നതും എന്നാല് തുടറ്ച്ചയുള്ളത് എന്ന് തോന്നിപ്പിക്കുന്നതുമായ രണ്ട് കാഴ്ചകളുടേയും ചില വാക്യ പ്രവറ്ത്തികളുടേയും ആപേക്ഷിയകതയാണ് സനാതന് ചിത്രീകരിച്ചത്. എന്നാല് ഈ രണ്ടു കാഴ്ചകളും മനുഷ്യന്റെ ഒരു വികാരത്തിന്റെ അല്ലെങ്കില് ഒരു സ്വഭാവത്തിന്റെ ഉല്പന്നമാണ്. അപരനില് കണ്ട നന്മയുടെ ഗുണത്തില് എനിക്കും പങ്കു കാരനാവണം എന്ന സ്വാറ്ത്ഥം അയാളെ ഒരുമിച്ചു ജീവിക്കാന് പ്രേരിപ്പിക്കുന്നു എന്നാല് എന്റെ അഭിരുചിയെ അപരന്റെ ആ നന്മ നശിപ്പിക്കുന്നു എന്നും അതേ നന്മകൊണ്ട് അപരിനിലa എന്റെ സ്വാറ്ത്ഥം നിഷ്‌ഫലമാവുന്നു എന്നും തൊന്നുമ്പോള് പിരിയേണ്ടിയും വരുന്നു.
സ്വാറ്ത്ഥം നമ്മള് മനുഷ്യന്റെ മ്ലേഛമായ വികാരങ്ങള്ക്കു താഴെയുള്ള പട്ടികയിലാണൂ ഉള്പെടുത്തിയിരിക്കുന്നത്.
എന്നാല് എല്ലാ ജീവിതത്തേയും അടിസ്ഥാനപരമായി മുന്നോട്ട് നയിക്കുന്നത് സ്വാറ്ത്ഥം എന്ന വികാരമാണ്.
എനിക്കും നല്ല ജീവിതം, പാറ്പ്പിടം എന്ന സ്വാറ്ത്ഥം നിന്നെ തൊഴിലെടുപ്പിക്കുമ്പോള്,ജീവിക്കണം എന്ന സ്വാറ്ത്ഥം നിന്നെ അപകടങ്ങളിന്മേല് ശ്രദ്ധാലുംവാക്കുമ്പോള് ആ കാണുന്ന സൗന്ദര്യം അല്ലെങ്കില് അവളിലുള്ള ആ നല്ല ഗുണം എനിക്ക് സ്വന്തമാവണം എന്ന സ്വാറ്ത്ഥം നിന്നില് പ്രണയവും സൃഷ്ടിക്കുന്നു.
വിപണിയും ആത്മീയതയും പാഞ്ഞു കേറുന്നതും ഈ സ്വാറ്ത്ഥത്തിനുമേലേക്കാണ്. എനിക്ക് നന്മ എന്ന ചിന്തയിലാണ് ആത്മീയത വിജയിക്കുന്നത്. എനിക്ക് സ്വന്തമാക്കണാം എന്ന വികാരത്റ്റില് വിപണിയും.
രണ്ടു സ്വാറ്ത്ഥങ്ങള് തമ്മില് മത്സരിക്കുമ്പോഴാണു കാലുഷ്യവും സംഘറ്ഷവും സംഘട്ടനങ്ങളും ഉണ്ടാവുന്നത്.
യുദ്ധങ്ങളുടേയും സംഘട്ടനങ്ങളുടേയും അടിസ്ഥന കാരണം എന്റെ സ്വാർത്ഥത്തെ അപരന് വക വെച്ചു തരാത്തതോ അല്ലെങ്കില് എന്റെ സ്വാറ്ത്ഥത്തിനുമെലേക്ക് അവന് കടന്നു കയറുന്നതോ ആണ്.
ഒരു സൂഫികഥയുണ്ട്. ഒരാൾLഅ് വന്ന് ഒരു സൂഫിയുടെ വാതിലില് മുട്ടുന്നു. സൂഫി ചോദിക്കുന്നു "ആരാണ്" പുറത്തു നിന്ന് ഉത്തരം "ഞാനാണ് " സൂഫി പരയുന്നു "ഇവിടെ ഇപ്പോൾല് ഒരു ഞാന് ഉണ്ട് രണ്ടു ഞാനുകളക്കിവിടേ സഥാനമില്ല" പുറത്തു നിന്ന ആള് വീണ്ടും മുട്ടുന്നു. സൂഫി ചോദിക്കുന്നു "ആരാണ്" പുറത്തുനിന്ന് ഉത്തരം "നീയാണ്". സൂഫിയുടെ മറുപടി "എങ്കില് നിനക്ക് കടന്നു വരാം"
രണ്ടു ഞാനുകള് സ്വാറ്ത്ഥം സൃഷ്ടിക്കുകയും അത് സംഘർഷത്തിനു കാരണമാവുകയും ചെയ്യുന്നു എന്ന ബോധ്യം സൂഫിസത്തിന്റെ അടിസ്ഥനങ്ങളിള് ഒന്നാണേന്ന് "അനല് ഹഖ്" ഒന്നാണൂ സത്യം എന്ന സൂഫി തത്ത്വം ബോധ്യമാക്കുന്നു.
സ്വറ്ഗ്ഗം വേണം എന്ന എന്റെ സ്വാറ്ത്ഥം എന്റെ ആത്മീയ മതവിശ്വാസങ്ങൾക്ക് കാരണമാവുമ്പോള് അത് യഥാറ്ത്ഥ ആത്മീയതയല്ല എന്ന് സൂഫിസം പറയുന്നു. അതിലപ്പുറം ദൈവത്തോടുള്ള സ്നേഹവും നന്ദിയും അവന്റെ സ്മരണയുമാണ് യഥാറ്ത്ഥ ആത്മീയതക്കു നിദാനം എന്നും സൂഫിസം പറയുന്നു.അല്ലെങ്കില് ഞാനെന്ന എന്ന സ്വാറ്ത്ഥത്തെ മറ്റീവക്കപ്പെടുമ്പോഴാണ് ആത്മീയത പൂറ്ണ്ണമാവുന്നത് എന്ന് പറയേണ്ടി വരും
സ്വാറ്ത്ഥം മൃഗങ്ങളിലും കാണപ്പെടുന്ന ഒരു വികാരം തന്നെ ആണു എന്ന് തോന്നുന്നു. എന്നാല് ആവശ്യങ്ങള്ക്കപ്പുറം സ്വാറ്ത്ഥം അവയിലില്ല. പരിണാമ വാദത്തെ വിശ്വസിക്കാമെങ്കില് പരിണാമത്തില് നഷ്ടമാവാതെ പോയ എന്നാല് കൂടുതല് രൂഢമൂലമാവുകയും ചെയ്ത വികാരങ്ങളിലൊന്നാവാം സ്വാറ്ത്ഥം.
നമ്മള് മനുഷ്യത്ത്വം എന്നു പറയുന്നതൊക്കെയും മനുഷ്യനിലെ നന്മകളുളെ ഗുണങ്ങള് മാത്രമാണെങ്കില് പോലും യഥാറ്ത്ഥത്തില് മനുഷ്യത്ത്വം ഇതര ജീവികളില് നിന്നു മനുഷ്യനെ വേറ്തിരിക്കുന്ന നന്മയും തിന്മയും മ്ലേഛവുമായ എല്ലാഗുണങ്ങളും ഉള്പെടുന്നത് തന്നെയാണ്. നന്മ മാത്രം ചെയ്യുന്നവറ് ദൈവങ്ങളാണെന്നിരിക്കെ നമ്മളിലെ നന്മകള് എന്ന് പറയുന്ന ഗുണങ്ങളെ (സ്നേഹം, കരുണ, സത്യസന്ധം, നിസ്വാർത്ഥം) മതവും ആത്മീയതയും ദൈവീകഗുണങ്ങളായാണ് പരിചയപ്പെടുത്തുന്നത്. ദൈവീക ഗുണങ്ങളിലേക്ക് മനുഷ്യനെ ക്ഷണിക്കലാണ് ആത്മീയത. മനുഷ്യന് എത്രത്തോളാം ദൈവീക ഗുണങ്ങള് ആറ്ജ്ജിക്കുന്നോ അത്രയും ആത്മീയമായി വിജയിക്കുന്നു. അതല്ലാതെ പേടിപ്പെടുത്തലിലൂടെയോ സ്വാറ്ത്ഥ മോഹങ്ങള്കൊണ്ടോ ഉണ്ടാവുന്ന ആത്മീയത അപൂറ്ണ്ണമാവുന്നു. നിസ്വാറ്ത്ഥം എന്ന ദൈവിക ഗുണത്തിലെത്താന് ഞാനിനെയും സ്വാറ്ത്ഥതേയും മറ്റീവ്ക്കലാണ് ആത്മീയതയുടെ പൂറ്ണ്ണാതയെങ്കില് പോലും സ്വാറ്ത്ഥത പൂറ്ണ്ണമായും ഇല്ലാതായാല ജീവിതത്തിന്റെ ചലനം തന്നെ നിലച്ചേക്കും
Jun 20, 2008
Jun 15, 2008
നമ്മുടെ മക്കള്‍ക്കല്ല, നമുക്കു വേണ്ടി തന്നെ.
ഭൂമിയെ മനുഷ്യന്‍ തിന്നു തീര്‍ക്കുകയാണ്.ഈ തോതില്‍ മനുഷ്യന്‍ ഭൂമിയെ തിന്നു കൊണ്ടിരുന്നാല്‍ അടുത്ത 40 വര്‍ഷത്തിനു ശേഷം ഭൂമിയില്‍ ലഭ്യമാവുന്ന വിഭവങ്ങളുടെ ഇരട്ടിയായിരിക്കും ആവശ്യം. അതായത് മൊത്തം ജനതയുടെ 50 ശതമാനം പേര്‍ക്ക് മാത്രമേ വിഭവങ്ങള്‍ ലഭ്യമവൂ. "വിഭവങ്ങള്‍ സൂക്ഷിക്കുക നമ്മുടെ മക്കള്‍ക്കായ്" എന്ന slogan "കരുതി ഉപയോഗിക്കുക, നമുക്ക് വേണ്ടി തന്നെ" എന്ന് മാറിക്കഴിഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായ ഭക്ഷ്യ് സാധനങ്ങളുടെ വിലവര്‍ദ്ധന 50 ശതമാനത്തോളമാണ്.2000 ആം ആണ്ടിനു ശേഷം 75 ശതമാനവും. ഗോതമ്പിനു മാത്രം 200 ശതമാനവും.
വിദഗ്ദാഭിപ്രായത്തില്‍ ലോക ചരിത്രത്തില്‍ ആദ്യമായി വികസിത രാജ്യങ്ങളേയും ഭക്ഷ്യ ക്ഷാമം ഗുരുതരമായി ബാധിച്ചേക്കും.
ഭക്ഷണ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമെന്നിരിക്കെ തന്നെയും പോള്ളുന്ന വില കാരണം അവ അപ്രാപ്യമാവുന്നതുമൂലമുണ്ടാവുന്ന പട്ടിണിയായിരിക്കും ഈ മുഖത്തിന്റെ ഏറ്റവും ക്രൂരഭാവം. അത് സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കും.
ആഫ്രിക്കയിലെ 19 രാജ്യങ്ങളില്‍ ഈ വര്‍ഷാന്ത്യത്തോടെ തന്നെ ഭക്ഷ്യ ക്ഷാമം രൂക്ഷമാവും . ചില രാജ്യങ്ങളില്‍ ചതുരശ്രകിലോമീറ്ററുകളില്‍ ഒരാള്‍ക്ക് എന്ന തോതില്‍ പോലും ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥ സംജാതമാവും.
ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങള്‍ പലതാണ്.
ജനസംഖ്യാ സ്ഫോടനം
ത്വരിതഗതിയില്‍ വികസിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിച്ച കാരണമുണ്ടായ ഉപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്
മാംസത്തിന്റെ ഉപയോഗം കൂടിയത്.മാംസോല്‍പന്നത്തിനാവശ്യമായ കന്നുകാലി, കാലിത്തീറ്റ വളര്‍ത്തലിനു ധാന്യ കൃഷിയേക്കാള്‍ പതിന്മടക്ക് കൃഷിയിടങ്ങള്‍ ആവശ്യമാണെന്നിരിക്കെ അവയുടെ ഉത്പാദനം തുച്ചമായ ജനങ്ങളുടെ ആവശ്യത്തെ പൂര്‍ത്തീകരിക്കുന്നുള്ളൂ. ധാന്യ കൃഷിയിടങ്ങള്‍ മാംസകൃഷിയിടങ്ങളായി മാറിയതും കാരണങളിലൊന്നാണ്.
എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവും ഡോളറിലുണ്ടായ ഇടിവും സമസ്ത മേഖലകളിലും ചെലുത്തിയ വിലവര്‍ദ്ധനവ്.
എന്നാല്‍ എറ്റവും വലിയ വില്ലന്‍ ഗ്ലോബല്‍ വാമിംഗ് എന്ന ആഗോള താപനം മൂലമുണ്ടാവുന്ന പ്രകൃതിയുടെ അസംതുലിതാവസ്ഥയാണ്.
ആഗോള താപനം വഴി ഉയരുന്ന സമുദ്ര നിരപ്പ് ഏറ്റവും അധികം വെള്ളത്തിലാഴ്‌ത്തുന്നത് ധാന്യ കൃഷിയിടങ്ങളെയാണ്. അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കാവുന്ന സമുദ്ര ജല നിരപ്പ് നിലവിലുള്ള ധാന്യ കൃഷിയിടങ്ങളിലെ 3 ല്‍ ഒരു ഭാഗത്തും വെള്ള പൊക്കം സൃഷ്ടിക്കും
കഴിഞ്ഞ നൂറുവര്‍ഷത്തിനിടക്ക് ശരശരി ആഗോള താപന വര്‍ദ്ധനവ് 0.18 ഡിഗ്രിയാണ്. അത് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ1.1 മുതല്‍ 6 ഡിഗ്രി വരെ ആയേക്കാം.
ആഗോള താപനത്തിന്റെ മുഖ്യ കാരണം പ്രകൃതിക്കു മേലെയുള്ള മനുഷ്യന്റെ കൈകടത്തല്‍ തന്നെയാണ്.
കാടു വെളുപ്പിച്ചതും, ഗ്രീന്‍ ഹൌസ് വാതകങ്ങളെ അമിതമായി പുറന്തള്ളുന്നതും ശരാശരി ഇക്കോളജിക്കല്‍ ഫൂട്ട് പ്രിന്റ് കൂടികൊണ്ടിരിക്കുന്നതുമെല്ലാം ആഢംബരത്തിന്റെ ഉപോല്‍പന്നങ്ങളാണ്.
കാര്‍ബണ്‍ വാതകങ്ങള്‍, സി എഫ് സി, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ പുറന്തള്ളല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ 150 ശതമാനത്തോളമാണ് വര്‍ദ്ധിച്ചത്. വര്‍ദ്ധിച്ചു വന്ന വാഹങ്ങളുടേ ഉപയോഗവും ഇന്‍ഡസ്ട്രിയലൈസേഷന്റെ കുതിച്ചു ചാട്ടവുമാണ് ഈ വാതക പുറന്തള്ളലിന്റെ പ്രധാന ഹേതു.
ഗ്ലോബല്‍ വാര്‍മിങ്ങിന്റെ മറ്റൊരു കാരണം ഇക്കോളജിക്കല്‍ ഫൂട്ട് പ്രിന്റിന്റെ ശരാശരി നിരക്കില്‍ ഉണ്ടായ വര്‍ദ്ധനവാണ്. ഒരു വ്യക്തിയോ, പ്രദേശമോ, പ്രവര്‍ത്തനമോ പ്രകൃതിക്കുമേല്‍ സൃഷ്ടിക്കുന്ന impact അളക്കുന്നതിനുള്ള മാനദണ്ഡമാണ് ഇക്കോളജിക്കല്‍ ഫൂട്ട് പ്രിന്റ്.
ഒരാളുടെ ഉപഭോഗത്തിനും അയാളുടെ വിസര്‍ജ്യങ്ങളുടേയും പാഴ്‌വസ്തുക്കളുടേയും പുറന്തള്ളലിനും ആവശ്യമായ ഭൂനിലത്തിന്റെ അളവാണ് അയാളുടെ ഇക്കോളജിക്കല്‍ ഫൂട്ട് പ്രിന്റ്.
1.19 ഹെക്റ്ററാണ് ശരാശരി ഭൂമിയില്‍ ഒരാള്‍ക്ക് ലഭ്യമാവുന്ന ഇക്കോളജിക്കല്‍ ഫൂട്ട് പ്രിന്റ്. എന്നാല്‍ ഓരോ മനുഷ്യനും ശരാശരി 2.3 ഹെക്റ്റര്‍ എന്ന തോതില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.
വളരെ പണ്ട് ചൊവ്വക്ക് സമാനമായ ഒരു സഹ ഗ്രഹം ഭൂമിയെ വന്നിടിച്ചത്രെ. ആ ഇടിയിലാണ് ഭൂമി അല്‍പം ചെരിഞ്ഞ് പോയത്. ആ ചെരിവ് ഭൂമിക്ക് ഒരനുഗ്രഹമാവുകയായിരുന്നു. അത് കൃത്യമായ ഇടവേളകളില്‍ നമുക്ക് ഋതുക്കളെ തന്നു.ഋതുഭേദങ്ങള്‍ നമ്മുടെ കൃഷിക്കടിസ്ഥാനങ്ങളായി.എന്നാല്‍ ആ ഋതുഭേദങ്ങളെ തന്നെ ആഗോള താപനം മാറ്റി മറിക്കുന്നു.
ചൊവ്വാ ഗ്രഹം വന്നിടിക്കുന്ന ആഘാത്തതിലെന്നോണം ഭൂമിയെ പ്രഹരിക്കുന്ന ആഗോള താപനത്തെ ചെറുക്കാന്‍ ഒരു രാഷ്ട്രവും ഭരണകൂടവും വ്യവസ്ഥാപിതമായി ഒന്നും തന്നെ ചെയ്യുന്നില്ല. സൈനിക ചെലവിലേക്ക് ബജറ്റില്‍ നീക്കി വെക്കുന്നതിന്റെ 5% പോലും ഈയിനത്തിലേക്കോ പ്രകൃതി സംരക്ഷണത്തിലേക്കോ മാറ്റി വെക്കുന്നില്ല.
നമുക്ക് ചെയ്യാവുന്നത്
നമ്മുടെ ആവശ്യങ്ങളെ നാം നിര്‍ണ്ണയിക്കുക. ആ ആവശ്യങ്ങളിലേക്ക് വാങ്ങി ചെലവഴിക്കുക. ഉല്‍പന്നങ്ങള്‍ വാങ്ങിയതിനു ശേഷം ആവശ്യങ്ങള്‍ കണ്ടെത്തുന്നതിനു പകരം ആവശ്യങ്ങളെ അറിഞ്ഞു ഉല്‍പന്നങ്ങളെ വാങ്ങുക.
നമ്മുടെ ബാല്‍ക്കണികളില്‍ തോട്ടങ്ങള്‍ വളരുമോ എന്ന് പരീക്ഷിച്ച് നോക്കുക.
ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും നമ്മുടെ സ്വകാര്യ വാഹങ്ങള്‍ക്ക് പണിമുടക്ക് പ്രഖ്യാപിച്ച പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷനെ ആശ്രയിക്കുക.
നമ്മുടെ ഇക്കോളജിക്കള്‍ ഫൂട്ട് പ്രിന്റിനെ അറിയാന്‍ ശ്രമിക്കുക.
വെള്ളത്തിലും ഊര്‍ജ്ജത്തിലും പിശുക്കനാവുക
തന്നാലായത നമുക്കും....
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായ ഭക്ഷ്യ് സാധനങ്ങളുടെ വിലവര്‍ദ്ധന 50 ശതമാനത്തോളമാണ്.2000 ആം ആണ്ടിനു ശേഷം 75 ശതമാനവും. ഗോതമ്പിനു മാത്രം 200 ശതമാനവും.
വിദഗ്ദാഭിപ്രായത്തില്‍ ലോക ചരിത്രത്തില്‍ ആദ്യമായി വികസിത രാജ്യങ്ങളേയും ഭക്ഷ്യ ക്ഷാമം ഗുരുതരമായി ബാധിച്ചേക്കും.
ഭക്ഷണ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമെന്നിരിക്കെ തന്നെയും പോള്ളുന്ന വില കാരണം അവ അപ്രാപ്യമാവുന്നതുമൂലമുണ്ടാവുന്ന പട്ടിണിയായിരിക്കും ഈ മുഖത്തിന്റെ ഏറ്റവും ക്രൂരഭാവം. അത് സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കും.
ആഫ്രിക്കയിലെ 19 രാജ്യങ്ങളില്‍ ഈ വര്‍ഷാന്ത്യത്തോടെ തന്നെ ഭക്ഷ്യ ക്ഷാമം രൂക്ഷമാവും . ചില രാജ്യങ്ങളില്‍ ചതുരശ്രകിലോമീറ്ററുകളില്‍ ഒരാള്‍ക്ക് എന്ന തോതില്‍ പോലും ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥ സംജാതമാവും.
ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങള്‍ പലതാണ്.
ജനസംഖ്യാ സ്ഫോടനം
ത്വരിതഗതിയില്‍ വികസിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിച്ച കാരണമുണ്ടായ ഉപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്
മാംസത്തിന്റെ ഉപയോഗം കൂടിയത്.മാംസോല്‍പന്നത്തിനാവശ്യമായ കന്നുകാലി, കാലിത്തീറ്റ വളര്‍ത്തലിനു ധാന്യ കൃഷിയേക്കാള്‍ പതിന്മടക്ക് കൃഷിയിടങ്ങള്‍ ആവശ്യമാണെന്നിരിക്കെ അവയുടെ ഉത്പാദനം തുച്ചമായ ജനങ്ങളുടെ ആവശ്യത്തെ പൂര്‍ത്തീകരിക്കുന്നുള്ളൂ. ധാന്യ കൃഷിയിടങ്ങള്‍ മാംസകൃഷിയിടങ്ങളായി മാറിയതും കാരണങളിലൊന്നാണ്.
എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവും ഡോളറിലുണ്ടായ ഇടിവും സമസ്ത മേഖലകളിലും ചെലുത്തിയ വിലവര്‍ദ്ധനവ്.
എന്നാല്‍ എറ്റവും വലിയ വില്ലന്‍ ഗ്ലോബല്‍ വാമിംഗ് എന്ന ആഗോള താപനം മൂലമുണ്ടാവുന്ന പ്രകൃതിയുടെ അസംതുലിതാവസ്ഥയാണ്.
ആഗോള താപനം വഴി ഉയരുന്ന സമുദ്ര നിരപ്പ് ഏറ്റവും അധികം വെള്ളത്തിലാഴ്‌ത്തുന്നത് ധാന്യ കൃഷിയിടങ്ങളെയാണ്. അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കാവുന്ന സമുദ്ര ജല നിരപ്പ് നിലവിലുള്ള ധാന്യ കൃഷിയിടങ്ങളിലെ 3 ല്‍ ഒരു ഭാഗത്തും വെള്ള പൊക്കം സൃഷ്ടിക്കും
കഴിഞ്ഞ നൂറുവര്‍ഷത്തിനിടക്ക് ശരശരി ആഗോള താപന വര്‍ദ്ധനവ് 0.18 ഡിഗ്രിയാണ്. അത് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ1.1 മുതല്‍ 6 ഡിഗ്രി വരെ ആയേക്കാം.
ആഗോള താപനത്തിന്റെ മുഖ്യ കാരണം പ്രകൃതിക്കു മേലെയുള്ള മനുഷ്യന്റെ കൈകടത്തല്‍ തന്നെയാണ്.
കാടു വെളുപ്പിച്ചതും, ഗ്രീന്‍ ഹൌസ് വാതകങ്ങളെ അമിതമായി പുറന്തള്ളുന്നതും ശരാശരി ഇക്കോളജിക്കല്‍ ഫൂട്ട് പ്രിന്റ് കൂടികൊണ്ടിരിക്കുന്നതുമെല്ലാം ആഢംബരത്തിന്റെ ഉപോല്‍പന്നങ്ങളാണ്.
കാര്‍ബണ്‍ വാതകങ്ങള്‍, സി എഫ് സി, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ പുറന്തള്ളല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ 150 ശതമാനത്തോളമാണ് വര്‍ദ്ധിച്ചത്. വര്‍ദ്ധിച്ചു വന്ന വാഹങ്ങളുടേ ഉപയോഗവും ഇന്‍ഡസ്ട്രിയലൈസേഷന്റെ കുതിച്ചു ചാട്ടവുമാണ് ഈ വാതക പുറന്തള്ളലിന്റെ പ്രധാന ഹേതു.
ഗ്ലോബല്‍ വാര്‍മിങ്ങിന്റെ മറ്റൊരു കാരണം ഇക്കോളജിക്കല്‍ ഫൂട്ട് പ്രിന്റിന്റെ ശരാശരി നിരക്കില്‍ ഉണ്ടായ വര്‍ദ്ധനവാണ്. ഒരു വ്യക്തിയോ, പ്രദേശമോ, പ്രവര്‍ത്തനമോ പ്രകൃതിക്കുമേല്‍ സൃഷ്ടിക്കുന്ന impact അളക്കുന്നതിനുള്ള മാനദണ്ഡമാണ് ഇക്കോളജിക്കല്‍ ഫൂട്ട് പ്രിന്റ്.
ഒരാളുടെ ഉപഭോഗത്തിനും അയാളുടെ വിസര്‍ജ്യങ്ങളുടേയും പാഴ്‌വസ്തുക്കളുടേയും പുറന്തള്ളലിനും ആവശ്യമായ ഭൂനിലത്തിന്റെ അളവാണ് അയാളുടെ ഇക്കോളജിക്കല്‍ ഫൂട്ട് പ്രിന്റ്.
1.19 ഹെക്റ്ററാണ് ശരാശരി ഭൂമിയില്‍ ഒരാള്‍ക്ക് ലഭ്യമാവുന്ന ഇക്കോളജിക്കല്‍ ഫൂട്ട് പ്രിന്റ്. എന്നാല്‍ ഓരോ മനുഷ്യനും ശരാശരി 2.3 ഹെക്റ്റര്‍ എന്ന തോതില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.
വളരെ പണ്ട് ചൊവ്വക്ക് സമാനമായ ഒരു സഹ ഗ്രഹം ഭൂമിയെ വന്നിടിച്ചത്രെ. ആ ഇടിയിലാണ് ഭൂമി അല്‍പം ചെരിഞ്ഞ് പോയത്. ആ ചെരിവ് ഭൂമിക്ക് ഒരനുഗ്രഹമാവുകയായിരുന്നു. അത് കൃത്യമായ ഇടവേളകളില്‍ നമുക്ക് ഋതുക്കളെ തന്നു.ഋതുഭേദങ്ങള്‍ നമ്മുടെ കൃഷിക്കടിസ്ഥാനങ്ങളായി.എന്നാല്‍ ആ ഋതുഭേദങ്ങളെ തന്നെ ആഗോള താപനം മാറ്റി മറിക്കുന്നു.
ചൊവ്വാ ഗ്രഹം വന്നിടിക്കുന്ന ആഘാത്തതിലെന്നോണം ഭൂമിയെ പ്രഹരിക്കുന്ന ആഗോള താപനത്തെ ചെറുക്കാന്‍ ഒരു രാഷ്ട്രവും ഭരണകൂടവും വ്യവസ്ഥാപിതമായി ഒന്നും തന്നെ ചെയ്യുന്നില്ല. സൈനിക ചെലവിലേക്ക് ബജറ്റില്‍ നീക്കി വെക്കുന്നതിന്റെ 5% പോലും ഈയിനത്തിലേക്കോ പ്രകൃതി സംരക്ഷണത്തിലേക്കോ മാറ്റി വെക്കുന്നില്ല.
നമുക്ക് ചെയ്യാവുന്നത്
നമ്മുടെ ആവശ്യങ്ങളെ നാം നിര്‍ണ്ണയിക്കുക. ആ ആവശ്യങ്ങളിലേക്ക് വാങ്ങി ചെലവഴിക്കുക. ഉല്‍പന്നങ്ങള്‍ വാങ്ങിയതിനു ശേഷം ആവശ്യങ്ങള്‍ കണ്ടെത്തുന്നതിനു പകരം ആവശ്യങ്ങളെ അറിഞ്ഞു ഉല്‍പന്നങ്ങളെ വാങ്ങുക.
നമ്മുടെ ബാല്‍ക്കണികളില്‍ തോട്ടങ്ങള്‍ വളരുമോ എന്ന് പരീക്ഷിച്ച് നോക്കുക.
ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും നമ്മുടെ സ്വകാര്യ വാഹങ്ങള്‍ക്ക് പണിമുടക്ക് പ്രഖ്യാപിച്ച പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷനെ ആശ്രയിക്കുക.
നമ്മുടെ ഇക്കോളജിക്കള്‍ ഫൂട്ട് പ്രിന്റിനെ അറിയാന്‍ ശ്രമിക്കുക.
വെള്ളത്തിലും ഊര്‍ജ്ജത്തിലും പിശുക്കനാവുക
തന്നാലായത നമുക്കും....
Jun 9, 2008
ഞാനും പ്രതിഷേധിക്കുന്നു, എന്റെതും കട്ടിരുന്നു.
കട്ടെടുക്കലിനെതിരെ ഇഞ്ചിക്കു പിന്തുണ പ്രഖ്യപിച്ചു എന്റെ ബ്ലോഗിലും കരിവാരി തേച്ച് ഞാനും പ്രതിഷേധിക്കുന്നു ..
അതിനെതിരെ മുന്നോട്ട് പോവുന്ന എല്ലാവര്‍ക്കും പിന്തുണ പ്രഖ്യപിക്കുന്നു.
എന്റെ പോസ്റ്റുകള്‍ അടിച്ചു മാറ്റിയിരുന്നു എന്ന് തോന്നിയപ്പോള്‍ ഞാ അവര്‍ക്ക് അയച്ച മെയിലും ഇവിടെ ഇടുന്നു . എനിക്ക് മറുപടി ഒന്നും കിട്ടിയിരുന്നുമില്ല.
-------- Forwarded message ----------
From: shafeeq izzudheen
Date: 2008/5/13
Subject: my story in your site
To: Mazhathully50@yahoo.com
സ്നേഹിതാ....
ക്ഷേമം നേരുന്നു.
എന്റെ പേരു ശഫീഖ് ഇസുദ്ധീന്‍, ശെഫി എന്ന പേരില്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നു. ബ്ലോഗ് നാമം ബഡായികള്‍
(www.shefees.blogspot.com)
യാദൃശ്ചികമായി ഞാന്‍ ഇന്നു നിങ്ങളുടെ മഴത്തുള്ളി വെബ് കാണാനിടയായി. അതില്‍ സ്റ്റോറി വിഭാഗത്തില്‍ എന്റെ ബ്ലോഗില്‍ ഞാന്‍ പ്രസിദ്ധീകരിച്ച കഥ കാണാനിടയായി(ക്യാമ്പസ് പ്രണയം) .
അങ്ങനെ പ്രസിദ്ധപ്പെടുത്തന്നതില്‍ വിരോധമൊന്നും എനിക്കില്ല. എങ്കിലും എന്റെ ഒരു സൃഷ്ടി പ്രസിദ്ധപ്പെടുത്തുമ്പോള്‍ ഒന്നുകില്‍ എന്നെ അറിയിക്കുകയോ അതല്ലെങ്കില്‍ അതു ആദ്യം പ്രസിദ്ധീകരിച്ച എന്റെ ബ്ലോഗിന്റെ ലിങ്കോ അഡ്രസ്സോ കൊടുക്കേണ്ടതില്ലായിരുന്നോ
സസ്നേഹം
ശെഫി
അതിനെതിരെ മുന്നോട്ട് പോവുന്ന എല്ലാവര്‍ക്കും പിന്തുണ പ്രഖ്യപിക്കുന്നു.
എന്റെ പോസ്റ്റുകള്‍ അടിച്ചു മാറ്റിയിരുന്നു എന്ന് തോന്നിയപ്പോള്‍ ഞാ അവര്‍ക്ക് അയച്ച മെയിലും ഇവിടെ ഇടുന്നു . എനിക്ക് മറുപടി ഒന്നും കിട്ടിയിരുന്നുമില്ല.
-------- Forwarded message ----------
From: shafeeq izzudheen
Date: 2008/5/13
Subject: my story in your site
To: Mazhathully50@yahoo.com
സ്നേഹിതാ....
ക്ഷേമം നേരുന്നു.
എന്റെ പേരു ശഫീഖ് ഇസുദ്ധീന്‍, ശെഫി എന്ന പേരില്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നു. ബ്ലോഗ് നാമം ബഡായികള്‍
(www.shefees.blogspot.com)
യാദൃശ്ചികമായി ഞാന്‍ ഇന്നു നിങ്ങളുടെ മഴത്തുള്ളി വെബ് കാണാനിടയായി. അതില്‍ സ്റ്റോറി വിഭാഗത്തില്‍ എന്റെ ബ്ലോഗില്‍ ഞാന്‍ പ്രസിദ്ധീകരിച്ച കഥ കാണാനിടയായി(ക്യാമ്പസ് പ്രണയം) .
അങ്ങനെ പ്രസിദ്ധപ്പെടുത്തന്നതില്‍ വിരോധമൊന്നും എനിക്കില്ല. എങ്കിലും എന്റെ ഒരു സൃഷ്ടി പ്രസിദ്ധപ്പെടുത്തുമ്പോള്‍ ഒന്നുകില്‍ എന്നെ അറിയിക്കുകയോ അതല്ലെങ്കില്‍ അതു ആദ്യം പ്രസിദ്ധീകരിച്ച എന്റെ ബ്ലോഗിന്റെ ലിങ്കോ അഡ്രസ്സോ കൊടുക്കേണ്ടതില്ലായിരുന്നോ
സസ്നേഹം
ശെഫി
Jun 7, 2008
തിരക്കഥ
ചുരുണ്ട തലമുടിയുള്ള
രണ്ട് കറുത്ത കുഞ്ഞുങ്ങള്‍
തെരുവോരത്ത്
ആക്രോഷിച്ച്
അടിപിടി കൂടുന്നു.
അതേ മൂശയിലെ
വാര്‍ക്കപ്പെട്ടൊരു
വല്യുമ്മ
കുമാമ* പെട്ടിയില്‍
തലതാഴ്‌ത്തി
ഒഴിഞ്ഞ പെപ്സി
ടിന്നുകള്‍ തിരയുന്നു.
ഏഴാം നിലയിലെക്ക്
കയറിപ്പോവുന്ന
ഗോവണിയിലെ
പടികളിലൊന്നിലിരുന്ന്
ചുമലിലെ
കുടിവെള്ള ബോട്ടിലിന്റെ
ഭാരം ഇറക്കി
നെഞ്ചത്ത കൈവെച്ച്
വിയര്‍ക്കുന്ന
ഒരു ഓഫീസ് ബോയ്.
ജനാലയിലൂടെ
തെരുവിലേക്കുള്ള ഷോട്ടില്‍
N.95 ല്‍
ഇംഗ്ലീഷ് കലര്‍ന്ന
അറബിയില്‍
സംസാരിക്കുന്ന
ഇന്തോനേഷി ഗദ്ദാമ*
ഓര്‍ഡര്‍ ചെയ്ത്
ഡോമിനൊസ്സ് പിസ്സയുടെ
ഡെലിവെറി
വൈകിയതിന്
ഓഫീസ് സെക്രട്ടറിയോട്
കയര്‍ക്കുന്ന
പശ്ചാത്തല ശബ്ദം
കോസപ്പില്‍
സെക്രട്ടറിയുടെ മുഖം
മുന്‍പില്‍ നിര്‍ത്തിയിട്ട
മാനേജരുടെ
ലെകസസ് കാറില്‍
അക്ഷരങ്ങളെഴുതി
പഠിക്കുന്ന കുട്ടികള്‍
പശ്ചാതലത്തില്‍
അസര്‍ വാങ്കിന്റെ ധ്വനി
തിരിയുന്ന കസേരയില്‍
ഇരിക്കുന്ന
"മുതലാളിത്ത്വത്തിന്"
മയക്കം വന്നതപ്പോഴാണ്
ആ ലോംഗ് ഷോട്ടാവട്ടെ
ക്ലൈമാക്സ്
---------------
കുമാമ = ചവര്‍, വേസ്റ്റ്
ഗദ്ദാമ = വീട്ടു ജോലിക്കാരി
രണ്ട് കറുത്ത കുഞ്ഞുങ്ങള്‍
തെരുവോരത്ത്
ആക്രോഷിച്ച്
അടിപിടി കൂടുന്നു.
അതേ മൂശയിലെ
വാര്‍ക്കപ്പെട്ടൊരു
വല്യുമ്മ
കുമാമ* പെട്ടിയില്‍
തലതാഴ്‌ത്തി
ഒഴിഞ്ഞ പെപ്സി
ടിന്നുകള്‍ തിരയുന്നു.
ഏഴാം നിലയിലെക്ക്
കയറിപ്പോവുന്ന
ഗോവണിയിലെ
പടികളിലൊന്നിലിരുന്ന്
ചുമലിലെ
കുടിവെള്ള ബോട്ടിലിന്റെ
ഭാരം ഇറക്കി
നെഞ്ചത്ത കൈവെച്ച്
വിയര്‍ക്കുന്ന
ഒരു ഓഫീസ് ബോയ്.
ജനാലയിലൂടെ
തെരുവിലേക്കുള്ള ഷോട്ടില്‍
N.95 ല്‍
ഇംഗ്ലീഷ് കലര്‍ന്ന
അറബിയില്‍
സംസാരിക്കുന്ന
ഇന്തോനേഷി ഗദ്ദാമ*
ഓര്‍ഡര്‍ ചെയ്ത്
ഡോമിനൊസ്സ് പിസ്സയുടെ
ഡെലിവെറി
വൈകിയതിന്
ഓഫീസ് സെക്രട്ടറിയോട്
കയര്‍ക്കുന്ന
പശ്ചാത്തല ശബ്ദം
കോസപ്പില്‍
സെക്രട്ടറിയുടെ മുഖം
മുന്‍പില്‍ നിര്‍ത്തിയിട്ട
മാനേജരുടെ
ലെകസസ് കാറില്‍
അക്ഷരങ്ങളെഴുതി
പഠിക്കുന്ന കുട്ടികള്‍
പശ്ചാതലത്തില്‍
അസര്‍ വാങ്കിന്റെ ധ്വനി
തിരിയുന്ന കസേരയില്‍
ഇരിക്കുന്ന
"മുതലാളിത്ത്വത്തിന്"
മയക്കം വന്നതപ്പോഴാണ്
ആ ലോംഗ് ഷോട്ടാവട്ടെ
ക്ലൈമാക്സ്
---------------
കുമാമ = ചവര്‍, വേസ്റ്റ്
ഗദ്ദാമ = വീട്ടു ജോലിക്കാരി
Jun 4, 2008
@ എയര്‍പോര്‍ട്ട്....
ചുവന്ന വാലുള്ള
വെളുത്ത പുഷ്‌പക
വിമാനത്തില്‍
രാമന്മാരെ
രാഞ്ചി പറക്കുന്ന
രാവണ വിധികളെ
കാണുമ്പോഴും
പിന്നോട്ടായുന്ന
മനസ്സും കണ്ണുകളുമായി
അവര്‍ മുന്നോട്ട്
നടന്നു കയറുന്നത്
കാണുമ്പോഴും
ഒച്ചയില്ലാതെ
കരയുന്നചുണ്ടുകളും
നെടുവീര്‍പ്പായി
വറ്റിപ്പോകുന്ന
കണ്ണീരുമുള്ള
സീതമാര്‍
ചരടില്ലാതെ
ബന്ധനസ്ഥരാവുന്നത്
കാണുമ്പോഴും
കവിത വിരസമാവുന്നതും
വിരഹം സ്വപ്നങ്ങളുടെ
മരണം ഒളിപ്പിക്കുന്ന
വാക്കാവുന്നതും അറിഞ്ഞു
വെളുത്ത പുഷ്‌പക
വിമാനത്തില്‍
രാമന്മാരെ
രാഞ്ചി പറക്കുന്ന
രാവണ വിധികളെ
കാണുമ്പോഴും
പിന്നോട്ടായുന്ന
മനസ്സും കണ്ണുകളുമായി
അവര്‍ മുന്നോട്ട്
നടന്നു കയറുന്നത്
കാണുമ്പോഴും
ഒച്ചയില്ലാതെ
കരയുന്നചുണ്ടുകളും
നെടുവീര്‍പ്പായി
വറ്റിപ്പോകുന്ന
കണ്ണീരുമുള്ള
സീതമാര്‍
ചരടില്ലാതെ
ബന്ധനസ്ഥരാവുന്നത്
കാണുമ്പോഴും
കവിത വിരസമാവുന്നതും
വിരഹം സ്വപ്നങ്ങളുടെ
മരണം ഒളിപ്പിക്കുന്ന
വാക്കാവുന്നതും അറിഞ്ഞു
Jun 1, 2008
വിരഹച്ചൂട്
മരുഭൂവിലെ
മണലിന്റെ ചൂട്
പ്രവസിക്കുന്ന
ഭര്‍ത്താക്കളുടെ
ഹൃദയത്തിന്റെ
പൊള്ളലെറ്റിട്ടാണ്.
കാലം തെറ്റി
വര്‍ഷിക്കുന്നത്
വിരഹിണിയായ
ഭാര്യമാരുടെ
കണ്ണീരാണ്.
മണലിലെ
വെയിലില്‍
കരിയുന്നത്
മണ്‍സൂണിലെ
മഴയില്‍
തളിര്‍ത്ത
സ്വപനങ്ങളും
മോഹങ്ങളുമാണ്.
ചെങ്കടലിന്റെ
ചുവപ്പ്
ദാമ്പത്യങ്ങളുടെ
മുറിവേറ്റ
ഹൃദയത്തിലെ
രക്തക്കറയാണ്.
മണലിന്റെ ചൂട്
പ്രവസിക്കുന്ന
ഭര്‍ത്താക്കളുടെ
ഹൃദയത്തിന്റെ
പൊള്ളലെറ്റിട്ടാണ്.
കാലം തെറ്റി
വര്‍ഷിക്കുന്നത്
വിരഹിണിയായ
ഭാര്യമാരുടെ
കണ്ണീരാണ്.
മണലിലെ
വെയിലില്‍
കരിയുന്നത്
മണ്‍സൂണിലെ
മഴയില്‍
തളിര്‍ത്ത
സ്വപനങ്ങളും
മോഹങ്ങളുമാണ്.
ചെങ്കടലിന്റെ
ചുവപ്പ്
ദാമ്പത്യങ്ങളുടെ
മുറിവേറ്റ
ഹൃദയത്തിലെ
രക്തക്കറയാണ്.
Subscribe to:
Posts (Atom)