May 27, 2007

നോട്ടം-സമര്‍പ്പണം:പെരിങ്ങോടന്റെ ഖകമേ എന്ന കവിതക്ക്‌

ബസ്‌ കാത്തു നില്‍ക്കുമ്പോള്
‍പതിവായി കാണാറുള്ള
പെണ്‍കുട്ടി പറഞ്ഞു.

നിന്റെ കണ്ണുകള്‍ എന്നെ
കൊത്തി വലിക്കാത്തതു കൊണ്ട്‌
നിന്നെ ഞാന്‍ പ്രേമിക്കുന്നു.
മൃദുവായി നൊട്ടം കൊണ്ട്‌
തടവാന്‍ നിനക്കറിയാം


ക്ലബിലേക്ക്‌ കയറുന്ന
കോണിപ്പടിയിലിരുന്ന
രണ്ടു പേരുടെ നോട്ടം
അവളുടെ ശരീരത്തില്‍
ചിക്കി ചിനഞ്ഞ്‌
എന്തോ കൊത്തി കൊറിക്കുന്നു.

ഓട്ടോ സ്റ്റാന്‍ഡില്‍
"മുലക്കു പിടിച്ചോട്ടെ ചേച്ചീ"*
എന്ന ചോദ്യ നോട്ടവുമായി
മീശ കിളിര്‍ത്തു തുടങ്ങുന്ന
ഒരു ചെക്കന്‍.

ടെലിഫോണ്‍ ബൂത്തിന്റെ
കണ്ണാടി ചില്ലും പൊട്ടിച്ച്‌
കൊത്തി വലിക്കുന്ന
ഒരു വയസ്സന്‍ നൊട്ടം

നൊട്ടങ്ങളെ തടുക്കാന്
‍നിന്റെ വസ്‌ത്രങ്ങള്‍ മതിയാവുന്നില്ലല്ലോ
എന്നിട്ടും
നിന്റെ പുതിയവസ്‌ത്രങ്ങള്‍ക്കൊക്കെ
നീളം കുറയൌന്നതെന്തു കൊണ്ട്‌?

തലയെ ചുറ്റി അലസമായി
മാറിലേക്ക്‌ വീണിരുന്ന
ഷാള്‍ പോലും കാണാറില്ല
ഈയിടെയായി...

എന്നും ഉമ്മയെ
കൂടെ കാണുന്നാല്ലോ?
ഭയക്കുന്നുവൊ?

ഗര്‍ഭ പാത്രത്തില്‍
ഒളിക്കാത്തത്‌
നൊട്ടത്തിന്റെ ദംഷ്‌ട്രകള്
‍ഉമ്മയുടെ ശരീരത്തിലൂടെ
ആഴ്‌ന്നിറങ്ങിതേടിയെത്തുമെന്ന്
ഭയന്നിട്ടാണ്‌.

* പെരിങ്ങോടന്റെ ഖകമേ എന്ന കവിതയില്‍ നിന്ന്..