Jul 23, 2006

ബള്‍ബുകളില്‍ നിന്ന് റ്റ്യുബുകളിലേക്കുള്ള പരിണാമം


ബള്‍ബുകള്‍ ഞങ്ങളുടെ നാടിന്റെ തന്നെ ഐഡന്റിറ്റിയായിരുന്നു. രാത്രികാലങ്ങളില്‍ ബസ്സില്‍ ഞങ്ങളുടെ നാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ അന്തകാരത്തില്‍ മരങ്ങള്‍ക്കിടയിലൂടെ മിന്നാമിനുങ്ങിനെപ്പൊലെ നുറുങ്ങുവെട്ടം പൊഴിക്കുന്ന ഒരു ബള്‍ബ്‌ വീടിന്റെ ഇറയത്തു തൂങ്ങിക്കിടന്നു കത്തുന്നത്‌ കണ്ടാല്‍ മന്‍സ്സിലാക്കി കൊള്ളണം ഞങ്ങളുടെ നാടെത്തിതുടങ്ങിയെന്ന്.ആ സുന്ദരവും സുരഭിലവുമായ കാലഘട്ടത്തില്‍ ഞാന്‍ എന്റെ എട്ടാം ക്ലാസ്സ്‌ പഠനവും അല്ലറ ചില്ലറ കുട്ടിക്കളിയുമായങ്ങനെ നടക്കയാണു.ആയിടക്കാണു സ്കൂളില്‍ ഫിസിക്സ്‌ പഠിപ്പിക്കുന്ന കേവലം എന്ന് സ്നേഹത്തൊടെ വിളിക്കുന്ന ആ മാഷ്‌(അദ്ദേഹത്തിന്റെ യഥാര്‍ത്ത നാമം മറന്നു പോയി,ഈ നിക്‌ നയിമിന്റെ ഒരു പവര്‍)അതിരാവിലെ തന്നെ ഒരു റ്റ്യൂബ്‌ ചോക്കിന്റെ ചിത്രം ബോര്‍ഡില്‍ വരച്‌ ഞെട്ടിക്കുന്ന ഒരു വിവരം പുറത്തു വിട്ടത്‌. കൂട്ടത്തില്‍ ഒരു കാര്യം പുളുവാണെന്നൊന്നും കരുത്തരുത്‌ വേേണമെങ്കില്‍ വിശ്വസിചാല്‍ മതി. അന്നൊക്കെ കെമിസ്ട്രിക്കും ഫിസിക്സിനുമൊക്കെ എനിക്കു ഫുള്‍ മാര്‍ക്ക്‌ കിട്ടാറുണ്ടായിരുമ്ന്നു. പ്രീ ഡിഗ്രി യാണെന്നെ ഒരു കെമിസ്റ്റ്രി വിരൊധിയാക്കിയത്‌. അതില്‍ മുക്യപങ്ക്‌ ഏ ഒ തൊമസിന്റെ മോഡെര്‍ണ്‍ കെമിസ്റ്റ്രിക്കുണ്ടു. തൊമസ്‌ മാഷാണെന്നെ കെമിസ്റ്റി എന്നു കേള്‍ക്കുമ്പോള്‍ ഉറങ്ങുന്നവനാക്കി തീര്‍ത്തത്‌.ആ കഥ വേറേ. ..ഏതായാലും കേവലം എന്ന എന്റെ പ്രിയ അദ്യാപകന്‍ എന്നെ നെട്ടിചുകൊണ്ടു ആ രഹസ്യം പുറത്തു വിട്ടു. റ്റ്യൂബു ലൈറ്റ്‌ കള്‍ക്ക്‌ ബള്‍ബിന്റെ പത്തിലൊന്ന് വൈദ്യുതി മതി.അതെ നിമിഷം ഞാന്‍ ഞങ്ങൌടെ നാടിന്റെ ആസ്ഥാന്‍ ഇലക്ട്രീഷ്യനായ കമ്മുവിന്റെ വിവരമില്ലായ്മയില്‍ സഹതാപം കൊണ്ടു. ആ വിവരമില്ലായ്മയില്‍ ഞങ്ങലുടെ നാട്ടിലെ സകലാമാന ബള്‍നുകളിലൂദെയും വന്ന ദേഷീയ നഷ്ടത്തില്‍ അമര്‍ഷം തോന്നി.ആന്ന് വൈകുന്നേരം സ്കൂള്‍ വിട്ട്‌ വന്നത്‌ ഞങ്ങളുടെ നാദിന്നെ മാറ്റിമരിക്കുന്ന ഒരാശയവുമായിട്ടായിരുമ്ന്നു!!!!!!!!!!!!!ശേഷം വഴിയേ

ബള്‍ബുകളില്‍ നിന്ന് റ്റ്യുബുകളിലേക്കുള്ള പരിണാമം -2( തുടര്‍ച)
പതിവു പോലെ അന്നും വൈകീട്ട്‌ വീട്ടില്‍ വന്ന് ഓെല മടല്‍ വെട്ടിയുണ്ടാക്കിയ ബാറ്റും പ്ലസ്റ്റിക്‌ കീസ്‌ കെട്ടിയുണ്ടാക്കിയ പന്തുമായി ക്രിക്കറ്റിന്റെ ഏറനാടന്‍ കളിക്കിറങ്ങി, പതിവു പോലെ മൊല്ലാക്കന്റെ മഗ്രിബ്‌ വാങ്ക്‌ വിളിക്ക്‌ പത്ത്‌ മിനിട്ട്‌ മുന്‍പ്‌ ഉമ്മാന്റെ വിളിയുമായി ഉമ്മാന്റെ ദൂതുമായി അനിയന്‍ ഹംസം കളിസ്തലതെഥി . പതിവു പോലെ ഉമ്മ്മ തന്ന് ലിസ്റ്റും പറ്റ്‌ പുസ്ത്കകവുമായി വല്ല്യാക്കാന്റെ കടയിലേക്ക്‌.ഉപ്പ ഗള്‍ഫിലും ഇക്ക ഹൊസ്റ്റലിലും ആയ കാരണം ഗ്രഹ ഭരണത്തില്‍ കൈകടാത്താനുള സ്വതന്റ്ര്യം ഞാന്‍ എടുത്തിരുന്നു.അന്ന് പീടികയില്‍ നിന്ന് തിരികെ വന്നത്‌ 3 ഫിലിപ്സ്‌ റ്റുബും അകംബടിക്ക്‌ ആസ്താന ഇലക്റ്റ്രീഷ്യന്‍ കമ്മുവുമായി ആയിരുന്നു.വൈദ്യുതി യുടെ വിലയറിയാത്ത എന്റെ നാട്ടുകാരെ മുഴുവന്‍ പുച തൊടെ നൊക്കി ഇരു കൈകളിലും റ്റ്യുബും പിടിച്‌ ഞാന്‍ നടന്നു.ആദ്യമേ പ്രതീക്ഷിച ഉമ്മയുടെ ചീത്ത വക വെക്കാതെ ആദ്യം ത്ന്നെ ക്മ്മുവിനെ എന്റെ റൂമിലെക്കനയിഛു,. പണ്ടെങ്ങൊ പത്താം ക്ലാസ്സ്‌ ത്ട്ടി മുട്ടി പാസ്സായ ഉമ്മാക്ക്‌ ഉണ്ടൊ റ്റ്യ്യുബ്‌ ലാഭിക്കുന്ന വൈദ്യുതിയെ കുറിചറിയുന്നു. ഇപ്പൊ ഉമ്മാക്കെ കയ്ചാലും അടുത്ത ഇലക്ട്രിക്‌ ബില്ലോടെ ഉമ്മാക്ക്‌ മധുരിക്കുംഅങ്ങനെ ഞാനും കമ്മുവും എന്റെ റൂമിലെ ബള്‍ബൊക്കെ അഴിച്‌ മാറ്റി റ്റ്യൂബ്‌ ഫിറ്റാക്കി അടുത്ത റൂമുകളിലേക്ക്‌ നീങ്ങി.1 മണിക്കൂര്‍ കൊണ്ട്‌ എന്റെ വീടി നെ പ്രകാഷമയമാക്കനുള്ള പണി തീര്‍ത്‌ ചക്രവും വാങ്ങി കമ്മു പ്പൊയി.അനിയന്മരുടെ മുന്‍പില്‍ ബുധി രാക്ഷനായ ഞാന്‍ ഞെളിഞ്ഞ്‌ നിന്ന്റ്റുബ്‌ കത്തിക്കാന്‍ സ്വിചിട്ടു.ഒന്ന് രണ്ട്‌ മൂന്ന്....ട്യൂബങ്ങനെ മിന്നി കൊണ്ടിരിന്നു.വോള്‍ട്ടേചില്ലാത്തിടത്താ ഓന്റെൊരു റ്റ്യൂബ്‌. ഇന്നി ഞി ഇരുട്ടി കിടന്നൊ. ഉമ്മ പ്രാകി. വൊല്‍ടെജില്ലാത്ത എന്റെ പ്രശാന്ത സുന്ദര ഗ്രാമതെ ഞനും പ്രാകി.പിറ്റേന്ന് ഹൊം വര്‍ക്ക്‌ ചെയാത്തതിനുള്ള ഒോരൊ സാറന്മാരുടെ മര്‍ദ്ദനം കിട്ടുമ്പൊഴും ഞാന്‍ കേവലതെയുമ്മ് റ്റ്യുബ്‌ ചൊക്കിനെയും പ്രാകി.വര്‍ഷങ്ങള്‍ക്ക്‌ ശേഷം കോളേജ്‌ ഹോസ്റ്റലിള്‍ നിന്ന് ഒരു രാത്രി വീട്ടിലേക്ക്‌ വരുമ്പൊള്‍ ഒരു കാര്യ്ം ഞാന്‍ ശ്രദ്ദിചു. ഒരു വീടിന്റെ മ്മുന്‍പിലും ബള്‍ബില്ല റ്റ്യുബുകള്‍ മത്രം. തെറ്റിധരിക്കരുത്‌ ഞങ്ങളുടെ നാട്ടിലെ വൊള്‍ട്ടെജ്‌ കൂടിയിട്ടൊന്നുമ്മില്ല. തിരൂരില്‍ ഒരു കംബനി ഹി പവര്‍ എന്ന് നാമതില്‍ ഇലക്റ്റ്രിക്‌ ചോക്ക്‌ ഇറക്കുന്നറ്റ്രെ . അതിനെ കത്തിക്കാന്‍ വൊള്‍റ്റെജൊന്നും വെന്‍ടത്രെ.അങ്ങനെ അവര്‍ ഞങ്ങലുടെ നാടിനെ ബള്‍ബ്‌ വിമുക്ത ഗ്രാമമാക്കി.എന്റെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരാശ.ഈ സൌദി ബഡായില്‍ ഇതിനെന്തുകാര്യം എന്ന് ചൊദിക്കാം . ജിദ്ദയിലെ ബുറയ്മാനില്‍ ഒരു ഇടുങ്ങിയ സ്റ്റ്രീറ്റില്‍ ഒരു വീടിന്റെ മുന്‍പില്‍ ഒരു ബള്‍ബ്‌ കിനിഞ്ഞു കത്തുന്നത്‌ കണ്ട്‌ ഓര്‍ത്‌ പോയതാണു മാഷേ