Nov 20, 2007

മാനിഷാദ

കൊക്കുകളിലൂടെ പ്രണയം കൈമാറുന്ന
ഇണക്കിളികളിലൊന്നിനു നേരെ വേടന്‍ ഉന്നം പിടിച്ചു.

കാനന മറവുകളില്‍ നിന്ന് പ്രത്യക്ഷമായൊരു മുനി ഗര്‍ജ്ജിച്ചു.

"മാ നിഷാദ"

ഗര്‍ജനം കേട്ട്‌ കിളികള്‍ പറന്നു പോയി
വേടന്റെ ഉന്നം പിഴച്ചു.


ജീവന്‍ രക്ഷിച്ച ചാരിതാര്‍ത്ഥ്യം കൊണ്ട്‌ മുനിയുടെ കണ്ണു നിറഞ്ഞു.
അന്ന് രാത്രി വേടന്റെ കുടിലില്‍ വിശന്നു കരയുന്ന ഒരു കുഞ്ഞിന്റെ കണ്ണീര്‍ തോര്‍ന്നതേയില്ല....
ആശ്വസിപ്പിക്കുന്ന ഒരു അമ്മയുടേയും

Nov 19, 2007

പ്രണയത്തേയും വിവാഹത്തേയും കുറിച്ച്‌

പ്രണയം

എത്തിപിടിക്കാനാഞ്ഞാലും തൊട്ടു തൊട്ടില്ല എന്ന സ്പര്‍ശനമല്ലാതെ ഇറുക്കാനാവാതെ വരുമ്പോല്‍ ഏറ്റവും സുഗന്ധമുള്ളത്‌

ഏച്ചു കെട്ടിയത്

ഊഷരമായ പാറപുറത്ത്‌ പച്ചപ്പുണ്ടാവുമെന്ന് കരുതി വെള്ളമൊഴിക്കുന്നവന്‍ നഷ്ടപ്പെടുത്തുന്നത്‌ ഊര്‍ജ്ജവും ജലവുമാണ്‌.