Aug 27, 2006

എന്റെ പ്രണയത്തെ തകര്‍ത്തത്‌

എന്റെ പ്രണയതെ തട്ടി തെറിപ്പിച ആ ഫോണ്‍ വന്നപ്പോഴും എനിക്ക്‌ കാര്യമായൊന്നും തോനീിയില്ല. പ്രണയം വിവാഹത്തിലവാസാനിക്കുന്നു എന്ന അവളുടെ ചിന്ത യെ ഞാനും തട്ടി തെറിപ്പിചിരുന്നല്ലോ.പ്രണയത്തിന്റെ വികാരങ്ങളെ ചിന്തകളേ പ്രകടനങ്ങളെ പന്‍ക്കിദാന്‍ വിറസമായ ക്ലാസ്സിനേയും ചിലമ്പിക്കുന്ന ക്യാംപസിനേയും മാറ്റി കുന്നിന്‍ ചെരുവുലെ പക്ഷികള്‍ മുറിക്കുന്ന ഏകാന്തതയിലേക്കിരങ്ങി അവളുടെ മടിയില്‍ തലവെച്‌ കിടക്കുമ്പോഴും അവള്‍ക്ക്‌ പറയാനുണ്ടാവുക വിവാഹവും കുട്ടികൌം കുടുംബത്തേയും കുറിചായിരിക്കും. അപ്പോഴൊക്കെ അവളുടെ കണ്ണുകളിളെ തിളക്കത്തില്‍ പ്രതിഫലിക്കുന്ന എന്റെ ബിംബത്തെ നോക്കി ഞാന്‍ വിചാരിക്കും"പ്രണയം വിവാഹത്തില്‍ തീരുന്നുവോ അതൊ അത്ത്രയൊക്കെ ഒള്ളോ പ്രണയത്തിന്ന് പറയ്യാന്‍ പക്ഷേ എന്റെ ഉള്ളിലെ പ്രണയം അതിലും ഏറെ എന്തൊക്കെ യൊ ആയിരുന്നും അത്‌ പറയാന്‍ എനിക്കറിയുമ്മായിരുന്നില്ല.അവള്‍ വിവാഹത്തെ യും കുട്ടികളെയുമൊക്കെ പറയുംബൊള്‍ എനിക്ക്‌ പ്രാരാബ്ദങ്ങല്‍ നിറഞ്ഞ കുടുംബങ്ങളെ ഓര്‍മ വന്നു. അതില്‍ കുറെ പരാധീനകളല്ലാതെ പ്രണയത്തെ ഒട്ടും ദര്‍ശിക്കന്‍ എനിക്കയില്ല. വീട്ടില്‍ വിവാലോചനകള്‍ വന്നു തുടങ്ങിയപ്പൊഴാകണം അവള്‍ വിവാഹത്തിന്ന് നിര്‍ബന്ധം പിടിച്‌ തുറ്റങ്ങിയത്‌. നമ്മുടെ പ്രണയതെ വിവാഹം കൊണ്ട്‌ കൊന്ന് കളയണൊ എന്ന ചൊദ്യത്തിന്‍ നീ ദിവ്യ പ്രണയത്തിന്റെയല്ല പ്രയൊഗിക്‌ പ്രണയത്തിന്റെ വക്താവാണെന്നവള്‍ മറുപടി പറഞ്ഞത്‌. ബന്ധങ്ങളേ ത്യജിച്‌ നേടുന്ന വിവാഹത്തില്‍ പ്രണയത്തിന്‍ സംസാരിക്കാന്‍ സമയമുണ്ടാവില്ല. പരിവേദനങ്ങല്‍ ക്കല്ലതെ എന്നു ഞാന്‍ പറഞ്ഞതൊടെ മറഞ്ഞ അവള്‍ പ്രണയതെ തട്ടിതെറിപ്പിക്കാനെന്ന് പറഞ്ഞ്‌ അവളുടെ വിവാഹത്തിന്‍ ക്ഷണിചു കൊണ്ടുള്ള ആ ഫോണ്‍ ചെയുകയായിരുന്നു. അവളുടെ വിവാഹാനന്തരവും ഞാന്‍ അവളെ പ്രണയിചു കൊണ്ടെയിരുന്നു. അവള്‍ പ്രതികരിചതെയില്ല. . അല്ലെങ്കിലും എനിക്കെന്തിന്നാണവളുടെ പ്രതികരണം ഞാന്‍ അവളെ പ്രണയിക്ക മ്മാത്രമയിരുന്നലോ ? അല്ല അണല്ലോ?

Aug 18, 2006

ബള്‍ബുകളില്‍ നിന്ന് റ്റ്യുബുകളിലേക്കുള്ള പരിണാമം -2( തുടര്‍ച)പതിവു പോലെ അന്നും വൈകീട്ട്‌ വീട്ടില്‍ വന്ന് ഓെല മടല്‍ വെട്ടിയുണ്ടാക്കിയ ബാറ്റും പ്ലസ്റ്റിക്‌ കീസ്‌ കെട്ടിയുണ്ടാക്കിയ പന്തുമായി ക്രിക്കറ്റിന്റെ ഏറനാടന്‍ കളിക്കിറങ്ങി, പതിവു പോലെ മൊല്ലാക്കന്റെ മഗ്രിബ്‌ വാങ്ക്‌ വിളിക്ക്‌ പത്ത്‌ മിനിട്ട്‌ മുന്‍പ്‌ ഉമ്മാന്റെ വിളിയുമായി ഉമ്മാന്റെ ദൂതുമായി അനിയന്‍ ഹംസം കളിസ്തലതെഥി . പതിവു പോലെ ഉമ്മ്മ തന്ന് ലിസ്റ്റും പറ്റ്‌ പുസ്ത്കകവുമായി വല്ല്യാക്കാന്റെ കടയിലേക്ക്‌.ഉപ്പ ഗള്‍ഫിലും ഇക്ക ഹൊസ്റ്റലിലും ആയ കാരണം ഗ്രഹ ഭരണത്തില്‍ കൈകടാത്താനുള സ്വതന്റ്ര്യം ഞാന്‍ എടുത്തിരുന്നു.അന്ന് പീടികയില്‍ നിന്ന് തിരികെ വന്നത്‌ 3 ഫിലിപ്സ്‌ റ്റുബും അകംബടിക്ക്‌ ആസ്താന ഇലക്റ്റ്രീഷ്യന്‍ കമ്മുവുമായി ആയിരുന്നു.വൈദ്യുതി യുടെ വിലയറിയാത്ത എന്റെ നാട്ടുകാരെ മുഴുവന്‍ പുച തൊടെ നൊക്കി ഇരു കൈകളിലും റ്റ്യുബും പിടിച്‌ ഞാന്‍ നടന്നു.ആദ്യമേ പ്രതീക്ഷിച ഉമ്മയുടെ ചീത്ത വക വെക്കാതെ ആദ്യം ത്ന്നെ ക്മ്മുവിനെ എന്റെ റൂമിലെക്കനയിഛു,. പണ്ടെങ്ങൊ പത്താം ക്ലാസ്സ്‌ ത്ട്ടി മുട്ടി പാസ്സായ ഉമ്മാക്ക്‌ ഉണ്ടൊ റ്റ്യ്യുബ്‌ ലാഭിക്കുന്ന വൈദ്യുതിയെ കുറിചറിയുന്നു. ഇപ്പൊ ഉമ്മാക്കെ കയ്ചാലും അടുത്ത ഇലക്ട്രിക്‌ ബില്ലോടെ ഉമ്മാക്ക്‌ മധുരിക്കുംഅങ്ങനെ ഞാനും കമ്മുവും എന്റെ റൂമിലെ ബള്‍ബൊക്കെ അഴിച്‌ മാറ്റി റ്റ്യൂബ്‌ ഫിറ്റാക്കി അടുത്ത റൂമുകളിലേക്ക്‌ നീങ്ങി.1 മണിക്കൂര്‍ കൊണ്ട്‌ എന്റെ വീടി നെ പ്രകാഷമയമാക്കനുള്ള പണി തീര്‍ത്‌ ചക്രവും വാങ്ങി കമ്മു പ്പൊയി.അനിയന്മരുടെ മുന്‍പില്‍ ബുധി രാക്ഷനായ ഞാന്‍ ഞെളിഞ്ഞ്‌ നിന്ന്റ്റുബ്‌ കത്തിക്കാന്‍ സ്വിചിട്ടു.ഒന്ന് രണ്ട്‌ മൂന്ന്....ട്യൂബങ്ങനെ മിന്നി കൊണ്ടിരിന്നു.വോള്‍ട്ടേചില്ലാത്തിടത്താ ഓന്റെൊരു റ്റ്യൂബ്‌. ഇന്നി ഞി ഇരുട്ടി കിടന്നൊ. ഉമ്മ പ്രാകി. വൊല്‍ടെജില്ലാത്ത എന്റെ പ്രശാന്ത സുന്ദര ഗ്രാമതെ ഞനും പ്രാകി.പിറ്റേന്ന് ഹൊം വര്‍ക്ക്‌ ചെയാത്തതിനുള്ള ഒോരൊ സാറന്മാരുടെ മര്‍ദ്ദനം കിട്ടുമ്പൊഴും ഞാന്‍ കേവലതെയുമ്മ് റ്റ്യുബ്‌ ചൊക്കിനെയും പ്രാകി.വര്‍ഷങ്ങള്‍ക്ക്‌ ശേഷം കോളേജ്‌ ഹോസ്റ്റലിള്‍ നിന്ന് ഒരു രാത്രി വീട്ടിലേക്ക്‌ വരുമ്പൊള്‍ ഒരു കാര്യ്ം ഞാന്‍ ശ്രദ്ദിചു. ഒരു വീടിന്റെ മ്മുന്‍പിലും ബള്‍ബില്ല റ്റ്യുബുകള്‍ മത്രം. തെറ്റിധരിക്കരുത്‌ ഞങ്ങളുടെ നാട്ടിലെ വൊള്‍ട്ടെജ്‌ കൂടിയിട്ടൊന്നുമ്മില്ല. തിരൂരില്‍ ഒരു കംബനി ഹി പവര്‍ എന്ന് നാമതില്‍ ഇലക്റ്റ്രിക്‌ ചോക്ക്‌ ഇറക്കുന്നറ്റ്രെ . അതിനെ കത്തിക്കാന്‍ വൊള്‍റ്റെജൊന്നും വെന്‍ടത്രെ.അങ്ങനെ അവര്‍ ഞങ്ങലുടെ നാടിനെ ബള്‍ബ്‌ വിമുക്ത ഗ്രാമമാക്കി.എന്റെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരാശ.ഈ സൌദി ബഡായില്‍ ഇതിനെന്തുകാര്യം എന്ന് ചൊദിക്കാം . ജിദ്ദയിലെ ബുറയ്മാനില്‍ ഒരു ഇടുങ്ങിയ സ്റ്റ്രീറ്റില്‍ ഒരു വീടിന്റെ മുന്‍പില്‍ ഒരു ബള്‍ബ്‌ കിനിഞ്ഞു കത്തുന്നത്‌ കണ്ട്‌ ഓര്‍ത്‌ പോയതാണു മാഷേ